Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Foundation Stone

വിശാഖപട്ടണത്തിന് വൻ കുതിപ്പ്; 15 ബില്യൺ ഡോളറിന്‍റെ ഗൂഗിൾ ഡാറ്റ സെന്‍ററിനു തറക്കല്ലിട്ടു

വിശാഖപട്ടണം: ആന്ധ്രപ്രദേശിനെ ആഗോള സാങ്കേതിക ഭൂപടത്തിന്‍റെ മുൻനിരയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിശാഖപട്ടണത്ത് ഗൂഗിൾ സ്ഥാപിക്കുന്ന വിശാലമായ നിർമിത ബുദ്ധി (എഐ) ഡാറ്റ സെന്‍ററിനു മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തറക്കല്ലിട്ടു.

15 ബില്യൺ ഡോളർ (ഏകദേശം 1.35 ലക്ഷം കോടി രൂപ) നിക്ഷേപമുള്ള ഈ പദ്ധതി ഇന്ത്യയിലെതന്നെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപങ്ങളിലൊന്നാണ്.

വിശാഖപട്ടണം ജില്ലയിലെ തർലുവഡയിൽ നടന്ന ചടങ്ങിൽ ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. ആന്ധ്രപ്രദേശിനെ ഒരു ഡിജിറ്റൽ ഹബ്ബാക്കി മാറ്റാനുള്ള സർക്കാരിന്‍റെ സ്പീഡ് ഓഫ് ഡൂയിംഗ് ബിസിനസ് നയത്തിന്‍റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

തുടക്കത്തിൽ ഒരു ഗിഗാവാട്ട് ശേഷിയുള്ള ഹൈപ്പർ സ്‌കെയിൽ ഡാറ്റാ സെന്‍ററായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തുടനീളം മൊത്തം 6.54 ഗിഗാവാട്ട് ശേഷിയുള്ള ഡിജിറ്റൽ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കുക എന്നതാണ് സർക്കാരിന്‍റെ ദീർഘകാല ലക്ഷ്യം. ഇൻഫോടെക്, അദാനി ഇൻഫ്രാ, ഭാരതി എയർടെൽ തു

ടങ്ങിയ കമ്പനികളുടെ പങ്കാളിത്തതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ക്ലൗഡ് ആർക്കിടെക്ചർ എന്നീ മേഖലകളിൽ ആയിരക്കണക്കിന് ഉന്നത തൊഴിൽ അവസരങ്ങൾ ഈ പദ്ധതി വഴി സൃഷ്ടിക്കപ്പെടും.

Business

കിൻഫ്രയ്ക്ക് 1000 കോടി വരെ വായ്പയെടുക്കാൻ അനുമതി

തിരുവനന്തപുരം: വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും മറ്റുമായി 1000 കോടി രൂപ വരെ സ്വന്തം നിലയിൽ വായ്പയെടുക്കാൻ കിൻഫ്രയ്ക്ക് സർക്കാർ അനുമതി നൽകിയതായി വ്യവസായ മന്ത്രി പി. രാജീവ്. കിൻഫ്ര ആസ്ഥാനമന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ കിഫ്ബി പോലുള്ള സാന്പത്തിക സൗകര്യങ്ങൾ ഉപയോഗിച്ചാണ് കിൻഫ്ര ഭൂമി ഏറ്റെടുത്തിരുന്നത്. ഇനി മുതൽ 1000 കോടി രൂപവരെ കിൻഫ്രയ്ക്ക് വായ്പയെടുക്കാൻ സർക്കാർ ഗ്യാരണ്ടി നൽകും.

വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനായിരിക്കും ഈ സൗകര്യം ആദ്യം ഉപയോഗിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴക്കൂട്ടം ഫിലിം ആൻഡ് ഐടി പാർക്കിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്‍റെ ധാരണാപത്രവും ചടങ്ങിൽ കൈമാറി.

Kerala

വയനാട് ദുരിതബാധിതർക്കു വീട്: 26ന് രാഹുൽ ഗാന്ധി തറക്കല്ലിടും

തൃശൂർ: വയനാട് ദുരിതബാധിതർക്കായി കോണ്‍ഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന് ഉച്ചയ്ക്കു 2.30നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും. കൽപ്പറ്റ മേപ്പാടിയിൽ 3.24 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.

ആകെ 5.42 ഏക്കറിൽ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.

യൂത്ത് കോണ്‍ഗ്രസ് ഒരുകോടി രൂപ നൽകി. കെപിസിസിയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകൾ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കും. ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.

മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തിൽ വീടു നിർമിക്കുക. ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്‍റിൽ 25 ലക്ഷം രൂപ ചെലവിലാണു വീടുകൾ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളിൽ താമസിച്ചിരുന്നവർ, സാങ്കേതികകാരണങ്ങളാൽ സർക്കാർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കൾ.

മണ്ണിന്‍റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവടസ്ഥലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 40 വ്യാപാരികൾക്ക് അഞ്ചുലക്ഷം വീതം ചടങ്ങിൽ നൽകും.

ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

District News

ദേവാലയ ശിലാസ്ഥാപനം നടത്തി

കോയന്പത്തൂർ: വടവള്ളി വിശുദ്ധ യാക്കോബിന്‍റെ നാമധേയത്തിലുള്ള ദേവാലയത്തിന്‍റെ ശിലാസ്ഥാപനം നടത്തി. ബിഷപ് മാർ പോൾ ആലപ്പാട്ട് ശിലാസ്ഥാപനം നിർവഹിച്ചു.

ചടങ്ങിൽ ഡിഎംകെ കോയമ്പത്തൂർ ജില്ലാ സെക്രട്ടറി രവി, സോണൽ ചെയർമാൻ ദൈവാനൈ തമിഴ്മറൈ, വീരകേരളം ഏരിയ സെക്രട്ടറി ബാബു ബാലസുബ്രഹ്മണ്യം, വടവള്ളി ഏരിയ സെക്രട്ടറി വി.എം. ഷണ്മുഖ സുന്ദരം, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
വികാരി ഫാ. ജിയോ കുന്നത്തുപറമ്പിൽ, ചർച്ച് കൺസ്ട്രക്ഷൻ കൺവീനർ അഞ്ചേരിൽ ജോൺ ആന്‍റണി, പ്രോ-വികാരി ഫാ. ബിബിൻ വലിയനിരപ്പേൽ എംസിബിഎസ്, പള്ളി നിർമാണകമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

District News

കുന്നോത്ത് സെന്‍റ് തോമസ് ഫൊറോന പള്ളിയുടെ ശിലാസ്ഥാപനം നടത്തി

ഇരിട്ടി: കുന്നോത്ത് സെന്‍റ് തോമസ് ഫൊറോന ഇടവക പുതുതായി നിർമിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനം നടത്തി. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കല്ല് വെഞ്ചരിച്ച് ആശീർവദിച്ച് സ്ഥാപിച്ചു.


സമൂഹബലിക്ക് ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് മുഖ്യകാർമികത്വം വഹിച്ച് വചനസന്ദേശം നൽകി. ഫൊറോനയിലെ എല്ലാ വൈദികരും സന്യാസിനികളും ഇടവകയിലെ വിശ്വാസികളും പങ്കെടുത്തു.

District News

ആനപ്പന്തി കരുണാമയനായ ഈശോയുടെ ‌ പള്ളിയുടെ ശിലാസ്ഥാപനം നടത്തി

ഇരിട്ടി: ആനപ്പന്തി കരുണാമയനായ ഈശോയുടെ പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. രാവിലെ ആഘോഷമായ ദിവ്യബലിയെ തുടർന്നായിരുന്നു ശിലാസ്ഥാപന കർമം.

തുടർന്ന് ഇടവക വികാരി ഫാ. സേവ്യർ തേലക്കാട്ടിന്‍റെ പൗരോഹിത്യ രജതജൂബിലി ആഘോഷവും നടത്തി. രജതജൂബിലി അനുമോദന സമ്മേളനം ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും സണ്ണി ജോസഫ് എംഎൽഎയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

കുന്നോത്ത് ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്, എടൂർ ഫൊറോന വികാരി ഫാ. തോമസ് വടക്കേമുറി, കുന്നോത്ത് മേജർ സെമിനാരി റെക്ടർ റവ. ഡോ. മാത്യു പട്ടമന, റവ. ഡോ. സെബാസ്റ്റ്യൻ ചെരിപുറത്ത്, എസ്എബിഎസ് പ്രൊവിഷ്യൽ സുപ്പീരിയർ സിസ്റ്റർ അനില മണ്ണൂർ, ഷാജു ഇടശേരിൽ, കെ.സി. തോമസ് കാഞ്ഞമല, എന്നിവർ പ്രസംഗിച്ചു.

വികാരി ഫാ. സേവ്യർ (ബിജു) തേലക്കാട്ട് മറുപടി പ്രസംഗം നടത്തി.

Latest News

Corehub Up